
ചെങ്ങന്നൂർ: കഴിഞ്ഞ പത്തുവർഷം സംസ്ഥാനത്തെ കർഷകരെയും കാർഷികമേഖയെയും തമസ്കരിച്ചതിന് പരിഹാരമായി മുഖ്യമന്ത്രി വി.ഡി സതീശൻ നേതൃത്വംനൽകുന്ന യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിചു രുങ്ങിയ കാലത്തിനുള്ളിൽ കർഷക സാന്ത്വന നടപടികൾ സ്വികരിച്ചത് കർഷകരെ സംരക്ഷിക്കുമെന്നതിന് തെളിവാണെന്ന് കെ. പി. സി. സി സെക്രട്ടറി അഡ്വ: ഇ. സമീർ
കന്നി ബഡ്ജറ്റിൽ കാർഷികമേഖലക്ക് 1535 കോടി രൂപ വകയിരുത്തിയതും റബറിന് 250 രൂപ താങ്ങുവില ഉയർത്തിയതും നെൽ കർഷകരുടെ നെല്ലിൻ്റെ കുടിശ്ശിക തുക നൽകിയതും ഇതിനു തെളിവാണ് , കർഷക കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി കർഷകദിനമായ ചിങ്ങം ഒന്നിന് സംഘടിപ്പിച്ച കർഷക സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുതിർന്ന കർഷകരെ ആദരിച്ചു ,
നിയോജക മണ്ഡലം പ്രസിഡണ്ട് മധു കരീലത്തറ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി വി ജോൺ, അഡ്വ: കെ ആർ സജീവൻ, അഡ്വ: കെ വേണുഗോപാൽ, ജോജി ചെറിയാൻ, സിബീസ് സജി, ശ്രീകുമാർ, മനോജ് കിണറ്റാലിൽ , അൻവർ ഹുസൈൻ, മധു പുഴയോരം, ശ്രീകുമാർ കോയിപ്പുറം, വർഗീസ് ജോസഫ്, കൃഷ്ണകുമാർ, എബി തോട്ടുപുറം, പി. ഡി വാസുദേവൻ എന്നിവർ പ്രസംഗിച്ചു.










